Wednesday, September 9, 2015

മുടന്തൻ പല്ലി


മീര: അന്ന്: സുന്ദരി, ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി, നിഷ്കളങ്ക! ഇന്ന്: സുന്ദരി, ചുണ്ടിൽ നിറഞ്ഞ പരിഹാസം, സ്ഥായി ഭാവം രൗദ്രം! ഉമ്മറം: മുത്തശ്ശി ഉമ്മറകോലായിലിരുന്നു നാമം ചൊല്ലുകയായിരുന്നു.മഴ പെയ്തു തോർന്ന ഇറയത്ത്‌, ഇൻകാൻഡസെന്റിന്റെ മഞ്ഞ വെളിച്ചത്തിനു ചുറ്റും പാറി കളിക്കുന്നുണ്ടായിരുന്നു. പലതും ചിറകറ്റു നിലത്ത് വീഴുന്നുമുണ്ടായിരുന്നു. അത് നോക്കിയിരുന്ന മീരയുടെ അടുത്ത് മുത്തശ്ശി പറഞ്ഞു: " ഈയാം പാറ്റകൾക്ക് അല്പായുസ്സാ കുട്ട്യേ..." പെട്ടന്നാണ് ഒരു പല്ലി പള്ളയടിച്ചു താഴെ വീണത് വീഴ്ചയോടെ പല്ലി മുടന്തനായി! എങ്കിലും അത് വീറോടെ പാഞ്ഞ് ഒരു പാറ്റയെ വായക്കിടയിലാക്കി! മൃഗാധിപർക്കു നാളത്തെ പത്രത്തിൽ കൊടുക്കാൻ ഒരു വാർത്തയായി: "മുടന്തൻ പല്ലി പാറ്റയെ പീഡിപ്പിച്ചു കൊന്നു." ഒരു മുഖപ്രസംഗം കൂടിയായാൽ ഉഷാറായി!ഓർത്തപ്പോൾ അവൾക്കു ചിരി വന്നു. നാമം ചൊല്ലൽ അവസാനിപ്പിച്ച് എത്തിയ മുത്തശ്ശി ചോദിച്ചു: "എന്താ കുട്ട്യേ വെറുതെ ഇരുന്നു ചിരിക്കണത്?" "ഓരോന്ന് ആലോചിച്ചിട്ടാ മുത്തശ്ശ്യെ...ഈ കാണുന്ന ഈയാമ്പാറ്റകളെ പോലെയല്ലേ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ?ചിറകു മുളച്ച് പറന്നു തുടങ്ങും മുമ്പേ അത് മുറിഞ്ഞു പോവും, പിന്നെ ഒരു പുഴുവായിട്ടങ്ങനെ ഇഴയും ആരുടെയൊക്കെയോ കാൽച്ചുവട്ടിൽ.....അല്ലെങ്കിൽ ഈ മുടന്തൻ പല്ലി പ്രതിനിധീകരിക്കുന്ന ഒരു വിഭാഗം പുരുഷന് കുറച്ചു നേരത്തേക്കുള്ള ഒരു കളിക്കോപ്പായിട്ടു അവസാനിക്കും......" മീര പറഞ്ഞു നിർത്തി. മുത്തശ്ശി ഒന്നും മനസ്സിലാവാത്ത മട്ടിൽ അവളെ കുറച്ചു നേരം നോക്കി നിന്നു. "ഇങ്ങളിപ്പോഴത്തെ പിള്ളർടെ ഭാഷയൊന്നും നിക്ക് തിരിയില്ല!" "ഇപ്പഴത്തെ ഭാഷയും ലോകവും ഒന്നും മുത്തശ്ശി അറിയാതെ ഇരിക്കുന്നത് തന്നെയാ നല്ലത്" അവൾ ചിരിച്ചു. മുത്തശ്ശി പരിഭവിച്ച് അകത്ത് പോയി. ഉമ്മറത്ത് വച്ച നിലവിളക്ക് കാറ്റിനു അണഞ്ഞു പോയി. മുടന്തൻ പല്ലി തന്റെ അടുത്ത ഇരയെ തേടുകയാണ്!

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....