Tuesday, August 6, 2013

അർപിത


നേരം ഒരുപാട് കഴിഞ്ഞിരുന്നെങ്കിലും ഉറക്കം വന്നില്ല.മനസ്സില് മുഴുവൻ അവളായിരുന്നു!അർപിത.......വിടർന്ന കണ്ണുകളും വാതോരാതെയുള്ള സംസാരവും അതാണ്‌ അവളിലേക്ക്‌ എല്ലാവരെയും അടുപിച്ചത്.എന്താണെന്നറിയില്ല അവളെ പരിചയപ്പെട്ടത് മുതലുള്ള ഓരോ നിമിഷവും ഒരു ചിത്രത്തിലേതെന്ന പോലെ മനസ്സിലൂടെ കടന്നു പോയ്‌കൊണ്ടിരുന്നു. അവളെ ആദ്യമായി കാണുന്നത് ഒരു വെള്ളിയാഴ്ചയാണ്.അന്നവൾ നിർത്താതെ പെയ്യുന്ന മഴയെക്കുറിച്ചും പെയ്യാൻ മറന്നു പോയ മഴയെക്കുറിച്ചും വാചാലയായി.അത് അവളുടെ അമ്മയുടെയും നഷ്ടപെട്ട അച്ഛന്റെയും സ്നേഹത്തെ ക്കുരിച്ചാണെന്നു മനസ്സിലാക്കുവാൻ അധികനാൾ വേണ്ടി വന്നില്ല.ഒരു കവിത പോലെ മനോഹരമായി സംസാരിക്കുന്ന അവളുടെ ഓരോ ഭാവത്തിലും നൂറു അർത്ഥങ്ങൾ വായിച്ചെടുക്കുവാൻ കഴിയും. ചിരിയും കളിയും കൊച്ചുപിണക്കങ്ങളും ഞങ്ങളുടെ സായാഹ്നങ്ങളുടെ ദൈർഘ്യം കുറച്ചു,ഉമ്മറങ്ങളും ഇടവഴികളും ബഹളമയമായി തീർന്നു.എന്നാൽ ദിശാബോധമില്ലാത്ത കാറ്റിനെ പോലെയായിരുന്നു അവന്റെ കടന്നു വരവ്.പിടിച്ചു നില്കാനാവാതെ അവളുടെ അമ്മയുടെ മനസ്സ് ആടിയുലഞ്ഞു.കാൻസർ വാർഡിലൂടെ വിറയാർന്ന കാലുകളുമായി അമ്മ അർപിതയുടെ കൂടെ കേറിയിറങ്ങി. പിന്നീടുള്ള ദിവസങ്ങള് പ്രതീക്ഷയുടെയും പ്രാർത്ഥനയുടേതും ആയിരുന്നു.രംഗബോധമില്ലാത്ത ആ കോമാളി പ്രവേഷിക്കരുതെ എന്ന് പറഞ്ഞു ആ അമ്മ കരയാത്ത ദിവസങ്ങളില്ലായിരുന്നു.അമ്മയെ ഏറെ കണ്ണീരിലാഴ്ത്തി കൊണ്ടാണ് അവളുടെ കാലു മുറിച്ചു മാറ്റാനുള്ള ഡോക്ടറുടെ വിധി വന്നത്.നീതി ബോധമില്ലാത്ത പരമധികാരിയെ പഴിക്കുവാൻ അമ്മയ്ക്ക് അപ്പോഴും മനസ്സ് വന്നില്ല. പിന്നെയും അർപിത കളിക്കാൻ വന്നു.തോളില്ലിരുത്തി പതിവുപോലെ അന്നും അമ്മ അവളെ ഉമ്മരതെതിചു.കളിക്കുന്നതിനിടയിൽ ഹരിത അറിയാതെ പറഞ്ഞു: "അപ്പ്വേച്ചി കാലൊന്നു മടക്കി വെക്കാവോ?" "അതിനു ചെചിക്കിപ്പോ പഴേ പോലെ കാലു മടക്കാൻ പറ്റില്ലല്ലോ മോളെ" അത് പറഞ്ഞു തീർക്കുമ്പോഴും അവൾ ചിരിക്കുകയായിരുന്നു. ബാക്കിയുള്ളവരുടെ കണ്ണുകളായിരുന്നു നിറഞ്ഞത്. ചിന്തകളിൽ നിന്ന് വഴുതിമാറി എപ്പോഴാണ് ഉറങ്ങിപോയതെന്നു അറിയില്ല!അലാറം ഓഫ്‌ ചെയ്യുന്നതിനിടെ ഫോണ്‍ swipe ചെയ്തപ്പോ കണ്ടു:"ന്യൂ കോണ്‍വർസേഷൻ".ഒരു മരവിപ്പാണ് തോന്നിയത്. പിന്നെ അമ്മ വന്നു വില്ലിച്ചു: "മോളെ......അർപിത...." മുഴുവനാക്കാൻ സമ്മതിക്കാതെ മൂളി: "ഉം..........." ഒരിക്കലും മുഴുവനാക്കുവാൻ ആഗ്രഹിക്കാതൊരു കഥയാണ് അവൾ!അർപിത ! ശേഷം.....സ്കുൾ ബസ്സിൽ കേറാൻ പോകുമ്പോ അപ്പുവിന്റെ അമ്മ കൈവീശി..... അപ്പോഴും ആ മഴ നിർത്താതെ പെയ്യുകയായിരുന്നു.............


മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....