Tuesday, June 26, 2012

"എന്താ ഇങ്ങനെ?"

വീണ്ടും ഒരു മഴകാലം കൂടി!നഷ്ടങ്ങളില്‍ നിന്നു ഊര്‍ജം കൈകൊണ്ടു അവള്‍ വീണ്ടു പോവുകയാണ്.....ചില്ലറ പൈസക്കായി ആ കൈകള്‍ തിരഞ്ഞു......ഒന്ന്,രണ്ട്,മൂന്ന്,..........,പത്ത്.അയ്യോ ഒരു രൂപേം കൂടി വേണം.....എടപ്പാളില്‍ വണ്ടി കാത്തു നിക്കുമ്പോ വരണ ഉമ്മയ്ക്ക് കൊടുക്കാനാ അത്....വിഫലം എങ്കിലും റഫ് ബൂകിന്റെ അവസാന പേജില്‍ എഴുതിയ ടൈം ടേബിള്‍ ഒന്ന് നോക്കി.പതിവ് പോലെ തന്നെ മുഷിപ്പന്‍ പീരിയഡ്ഉകള്‍!അവ അവളുടെ നേരെ ഒരു വിജയിയുടെ ഭാവത്തില്‍ കൊഞ്ഞനം കാട്ടിയോ? എയ്....തോന്നിയതാവും.അല്ലെങ്കിലും പ്പോ ഇങ്ങനെ ഓരോ തോന്നലുകള്‍ ആണല്ലോ......

ഇനി ബസ് സ്റ്റോപ്പിലേക്ക്.പോണ വഴിയില്‍ ചാഞ്ഞു നീക്കണ തെങ്ങ് കണ്ടപ്പോള്‍ വിനു അന്ന് പറഞ്ഞത് ഓര്‍മ വന്നു.'തെങ്ങിന്റെ ഓലേടെ ചെറിയ കഷ്ണം ആരും കാണാതെ മൂടീടെ എടെല്‍ ഒളിപ്പിച്ചു വച്ചാ അന്ന് ടീച്ചര്‍മാരാരും ചോദ്യം ചോയ്കില്യത്രെ....'ഒന്ന് പരീക്ഷിച്ചു നോക്കണോ?വല്യ ചിലവൊന്നും ഇല്ലല്ലോ.നോക്കാം!അധികം നീളമില്ലാത്തതെങ്കിലും തന്റെ മുടിയില്‍ അവള്‍ ആ ഓല ഒളിപ്പിച്ചു വച്ച്....

ക്ലാസ്സില്‍ എത്തി.വല്യ ഒരു രഹസ്യം തന്റെ മനസില്‍ ഉണ്ടെന്ന തിരിച്ചറിവോടെ അവളിരുന്നു.ടീച്ചര്‍ വന്നു.ബുക്ക് അടയ്ക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചു.ആദ്യ ചോദ്യം അവളോടു തന്നെ......!കഷ്ടിച്ച് ഉത്തരം പറഞ്ഞത് കൊണ്ട് ഇരിക്കാന്‍ പറ്റി."ഓരോ വിശ്വാസങ്ങള്‍....ഹും![ആത്മഗതം].ക്ലാസ്സ് തുടങ്ങിയിട്ടും അവള്‍ വേറെ ലോകത്തായിരുന്നു.തനിക്ക് പറയാനുള്ള ഉത്തരങ്ങള്‍ക്ക് ഇവിടെ ചോദ്യങ്ങളില്ല!തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും ഇല്ല.അവസാന മണിയും മുഴങ്ങി.ഏറ്റാന്‍ പറ്റുന്നതിനെക്കാള്‍ ഭാരമുള്ള പുസ്തക കെട്ടു ചുമ്മക്കുമ്പോഴും അവളുടെ മനസില്‍ ഇരുന്നു ആരോ ചോദിക്കുന്നു "എന്താ ഇങ്ങനെ?
"

Tuesday, June 5, 2012

പരിസ്ഥിതി ദിനം!

പാരിസ്ഥിതിക അപായങ്ങളും നശീകരണവും ഒഴിവാക്കി മനുഷ്യക്ഷേമവും സാമൂഹിക സമത്വവും നേടുക; കാര്‍ബണ്‍ കുറഞ്ഞതും വിഭവ കാര്യക്ഷമവും നൈതികവുമായ മനുഷ്യസമൂഹം വിഭാവനം ചെയ്യുക എന്നിവയാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന ചിന്ത




''ഉത്പന്നങ്ങളുടെ വിലയില്‍ അന്തര്‍ലീനമായ സാമ്പത്തികസത്യമറിയാന്‍ ജനങ്ങളെ അനുവദിക്കാത്തതു കൊണ്ടാണ് സോഷ്യലിസം
തകര്‍ന്നത്. ഉത്പന്നങ്ങളുടെ വിലയില്‍നിന്ന് അവയുടെ പാരിസ്ഥിതികസത്യം മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് ആവാത്തതുകൊണ്ടാണ്
മുതലാളിത്തം തകരാന്‍ പോകുന്നത്'' - ഓയ്സ്റ്റീന്‍ ഡാഹ്‌ലെ



ഇന്നത്തെ പത്രത്തില്‍ നിന്നു കിട്ടിയതാണ്.

ലോക പരിസ്ഥിതി ദിനത്തിന്റെ അന്ന് മാത്രം ബോധവത്കരണവും തൈ നടലും നടത്തിയിട്ടു വല്ല കാര്യവും ഉണ്ടോ? ശങ്കരന്‍ പിന്നേം തെങ്ങുമെ തന്നെയാവും......








ഒരു തൈ നടുംബോള്..........
 ................................
കവി വാക്യം ഓര്‍മിക്കാം.
നമ്മളാല്‍ കഴിയുന്നത് ചെയ്യാം പ്രകൃതിക്കായ്......

 

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....